Gulf

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടു; കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി

Spread the love

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി. മറ്റൊരു മലയാളി നഴ്‌സിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡൈ്വസറി ഇറക്കാൻ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശം പലസ്തീൻ ജനതയ്ക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് കുവൈറ്റ്. ജെറുസലേമിലെ അൽ അഖ്‌സ പള്ളിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ വരുന്നതാണെന്നും അറബ് രാജ്യങ്ങൾ പലസ്തീനിയൻ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ നൽകണമെന്നും കുവൈറ്റ് വ്യക്തമാക്കിയിരുന്നു.

ഖത്തറിനും പലസ്തീൻ അനുകൂല നിലപാടാണ് ഉള്ളത്. ഇസ്രയേലിനും ഹമാസിനുമിടയിലെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. ദോഹയിൽ ഹമാസ് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ദോഹയിലെ ഹമാസ് ാേഫിസ് അടച്ചുപൂട്ടണമെന്ന പശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം ഖത്തർ നിരാകരിച്ചിരുന്നു. ഹമാസ് പ്രതിനിധികളുമായുള്ള ആവശ്യത്തിനായി ദോഹയിലെ ഹമാസ് ഓഫിസ് പ്രവർത്തിക്കണമെന്നാണ് ഖത്തറിന്റെ വാദം.

പലസ്തീനികളെ കൊന്നൊടുക്കാനുള്ള അവകാശം ഇസ്രയേലിന് ഇല്ലെന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമാദ് അൽ താനി പറഞ്ഞിരുന്നു. പലസ്തീനികളുടെ ജീവന് വിലയില്ലെന്ന, അവിടുത്തെ കുട്ടികൾക്ക് പേരോ മുഖമോ ഇല്ലെന്ന തരത്തിലുള്ള ലോകത്തിന്റെ ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും ഖത്തർ എമിർ വ്യക്തമാക്കിയിരുന്നു.