National

പാഠപുസ്തകത്തിലെ പേരുമാറ്റൽ അന്തിമതീരുമാനമായിട്ടില്ല; വിശദീകരണവുമായി NCERT

Spread the love

പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കണമെന്ന നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോൾ മുന്നിലുള്ളത് സമിതിയുടെ ശിപാർശമാത്രമാണ്. അതിനാൽ ഈ ഒരു ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രതകരിക്കുന്നത് ഉചിതമല്ലെന്ന് എൻസിഇആർടിയുടെ വിശദീകരണം.

ഇത്തരത്തിലുള്ള ശിപാർകളിൽ പരിശോധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതാണ് എൻസിഇആർടിയുടെ രീതിയെന്ന് അധികൃതർ പറഞ്ഞു. പാഠ്യ പദ്ധതിയുടെ പരിഷ്കരണത്തിനായി 25 സമിതികളെയാണ് എൻസിഇആർടി നിയോ​ഗിച്ചിരുന്നത്. ഇതിൽ സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പേരുമാറ്റൽ ശിപാർശ സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്താനും സമിതി തീരുമാനം.