‘നിലപാടെന്നാൽ ഒളിച്ചുകളി അല്ല’; UDF സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം
പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ. യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം. നിലപാടെന്നാൽ ഒളിച്ചുകളി അല്ലെന്നാണ് എഡിറ്റോറിയലിലെ വിമർശനം. നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ കേന്ദ്രവിമർശനം വരാതിരിക്കാൻ അതീവ ജാഗ്രത എങ്ങനെ സംഭവിച്ചെന്നും എഡിറ്റോറിയൽ ചോദിക്കുന്നു.
പിഎംശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ എന്ന് ചോദ്യം. ജനങ്ങളുടെ വിശ്വാസത്തെ തോൽപ്പിക്കുന്ന കാൽവെപ്പുകൾ ആണ് സതീശൻ സർക്കാറിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടായത്. നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചത് ധവളപത്രത്തിലോ ഒരു വഴി പോലും കേന്ദ്രവിമർശനം വരാതിരിക്കാൻ ഉള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു. ഇതൊന്നും വിമർശനം അല്ലെന്നും മുന്നറിയിപ്പാണെന്നും സുപ്രഭാതം.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തിയുഗം എതിര്‍ത്ത പലകാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് എഡിറ്റോറിയലില്‍ ചോദിക്കുന്നു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്. സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസമെന്ന് എഡിറ്റോറിയലില്‍ പറയുന്നു.
