Uncategorized

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

Spread the love

 

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. താരം ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.

 

 

2023-ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടർന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരത്തെ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കാണാനായി ആരാധകർക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

 

ഫിഫ ലോകകപ്പ് 2026 പോരാട്ടങ്ങൾക്ക് ബ്രസീൽ തുടക്കം കുറിക്കുന്നത് നെയ്മർ ഇല്ലാതെയായിരിക്കുമെന്ന് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ഗ്രൂപ്പ് സിയിലെ മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ ലഭ്യമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.താരം അടുത്ത ആഴ്ച മുതൽ പരിശീലനം പുനരാരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

 

അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ, 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ ശനിയാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് നേരിടുന്നത്. എന്നാൽ നിലവിൽ തുടരുന്ന കാലിലെ പരിക്ക് കാരണം നെയ്മറുടെ അന്താരാഷ്ട്ര വേദികളിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുകയായിരുന്നു.

 

ജൂൺ 19-ന് ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ ലഭ്യമാകാൻ സാധ്യതയുണ്ട്. ജൂൺ 24-ന് ആൻഡി റോബർട്സണിന്റെ സ്കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.