മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്; പിടിയിലായ ബിലാൽ പ്രധാന ഏജന്റ്, റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ച്, പൊലീസ് റിമാൻഡ് റിപ്പോർട്ട്
മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ പ്രധാന ഏജൻറ്റെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. യുവതികളെ ദുബായിൽ എത്തിക്കുന്നതിന് അനുസരിച്ച് ബിലാലിന് പണം നൽകിയെന്ന് മുഖ്യ പ്രതി സിന്ധു കുറ്റസമ്മതം നടത്തി. സെക്സ് റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ബിലാലും അലീനയും ഒരുമിച്ച് ദുബായിൽ എത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ബിലാലും സിന്ധുവുമായി നിരവധി പണമിടപ്പാടുകൾ നടന്നിട്ടുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ജൂൺ 5 വരെയാണ് ബിലാൽ എന്ന ശ്രീകുമാറിനെ റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
കേസിൽ ഒന്നാം പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള അലീസ ഇവെന്റ്സ് എന്ന കമ്പനിയിലേക്ക് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4.70,000 രൂപ കൈപ്പറ്റി 20.02.2026 തീയതി സിന്ധു അയച്ച് കൊടുത്ത വിസയും ടിക്കറ്റും പ്രകാരം ദുബായിൽ എത്തുകയും ചെയ്തു. ഇവരെ കൂട്ടികൊണ്ടുപോയി പാസ്പോർട്ടും മൊബൈൽ ഫോണും കൈവശപ്പെടുത്തിയും ദുബായിലുള്ള റോളാർ സ്ട്രീറ്റിലുള്ള ബർദുബായി എന്ന സ്ഥലത്തുള്ള അൽസലാം അപ്പാർട്ടമെൻറിലുള്ള 607-ാം നമ്പർ മുറിയിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ച് പ്രതികൾ നിർബന്ധിച്ച് കോളയിൽ എന്തോ വെളുത്ത പൊടി കലക്കി കുടിപ്പിച്ച് മയക്കികിടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പരാതിക്കാരിയുടെ ഭർത്താവിൻറെ നമ്പറിലേയ്ക്കും ബന്ധുക്കളുടെ ഫോണിലേയ്ക്കും അയച്ചുകൊടുക്കുകയുമായിരുന്നു.
