Uncategorized

24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ക്രൂരബലാത്സംഗം; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ നിര്‍ണായക കണ്ടെത്തല്‍

Spread the love

 

ഡല്‍ഹിയിലെ ബലാത്സംഗ-കൊലപാതക കേസില്‍ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് സംഘം. പ്രതി രാഹുല്‍ മീണ 12 മണിക്കൂറിനിടെ രണ്ട് ബലാത്സംഗങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നീ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്.രാഹുല്‍ മീണ ഒരു കൊടും കുറ്റവാളിയാണ്. ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ഇന്നലെ പുലര്‍ച്ചെ കൃത്യം നടത്താനായി എത്തുന്നതിനു മുന്‍പ് പ്രതിയുടെ സ്വദേശമായ രാജസ്ഥാനിലെ ആള്‍വാറിലുള്ള അയല്‍വാസി യുവതിയെയും ബലാത്സംഗം ചെയ്തിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ പ്രകാരം ചൊവ്വാഴ്ച രാത്രി 10.30നാണ് ആദ്യ ലൈംഗിക പീഡനം നടന്നത്. വിവരം പുറത്തു പറഞ്ഞാല്‍ യുവതിയെയും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കൊന്നുകളയുമെന്ന് രാഹുല്‍ മീണ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ 6.28 ന് പ്രതി ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

 

വീടിന് ഏറ്റവും മുകളിലത്തെ നിലയിലെ സ്റ്റഡി റൂമില്‍ ഉണ്ടായിരുന്ന 22 കാരിയെയാണ് പ്രതി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്തത്. ബോധം പോയ പെണ്‍കുട്ടിയെ താഴേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് വിരല്‍ അടയാളം ഉപയോഗിച്ച് വീട്ടിലെ സേഫ് ലോക്കര്‍ തുറക്കാനും ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് ലോക്കര്‍ കുത്തി തുറന്ന് പണം കവര്‍ന്നത്. മാതാപിതാക്കള്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ദ്ധ നഗ്നയായി ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. പ്രതി വീട്ടില്‍ ജോലി ചെയ്ത പരിചയം വെച്ച് സുരക്ഷാവലയം ഭേദിച്ച് അകത്തേക്ക് കയറാനും രക്ഷപെടാനുമുള്ള വഴി കണ്ടെത്തിയിരുന്നു. 15 സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ രാത്രിയോടെ പ്രതിയെ പിടികൂടിയത്. രാഹുല്‍ മീണയെ ചോദ്യം ചെയ്തു വരികയാണ്.