‘ഇടതുപക്ഷത്ത് നിന്നും രക്ഷപ്പെട്ട് വീണ്ടും ലീഗ് അംഗത്വം നൽകിയപ്പോൾ സ്വർഗത്തിൽ എത്തിയ സുഖം’ ; കാരാട്ട് റസാഖ്
ഇടതുപക്ഷത്ത് നിന്നും രക്ഷപ്പെട്ട് മുസ്ലിം ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണെന്നും കാരാട്ട് റസാഖ്. 2016 ൽ എന്നെ പിടിച്ചു കൊണ്ടുപോയാണ് സിപിഐഎം സ്ഥാനാർഥിയാക്കിയത്. കള്ളവും ചതിയും അഴിമതിയുമാണ് ഇടതുപക്ഷം. 10 വർഷവും 10 ദിവസവും ഇടതുപക്ഷത്തിനൊപ്പമായിരുന്നു.ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണ്. ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാട് ഇല്ല. മതനിരപേക്ഷത ഇടതുപക്ഷത്തിന് ഇല്ല. ഇടതുപക്ഷം എന്നേയും ചതിച്ചു. തന്റെ പദ്ധതികൾ തുരങ്കം വച്ചു. എന്നേയും 51 വെട്ട് വെട്ടിയേക്കാം. പക്ഷെ യുഡിഎഫ് പിന്തുണയോടെ ഞാൻ ഉയർത്ത് എണീക്കും.
എന്നം പേടിപ്പിക്കേണ്ട. കൊണ്ടും കൊടുത്തും വളർന്നവനാണ് ഞാൻ. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ട. 2016 ലെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഇനിയും കൊടുവള്ളിയെ സ്വതന്ത്ര പരീക്ഷണത്തിന് വിട്ട് നൽകരുതെന്നും കരാട്ട് റസാഖ് പറഞ്ഞു. ഇപ്പോൾ നരകത്തിൽ നിന്നും രക്ഷപ്പെട്ടതു പോലെയാണെന്നും റസാക്ക് പറഞ്ഞു.
