വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ; ശുശ്രൂഷകൾ തടസപ്പെട്ടു; അവസാന നിമിഷം യാത്ര റദ്ദാക്കി വിജയ്
പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. വേളാങ്കണ്ണി പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് TVK പ്രവർത്തകർ. ശുശ്രൂഷകൾ തടസപ്പെട്ടു. വിജയ് എത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പള്ളിയിലേക്ക് എത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം. അരമണിക്കൂറോളം വൈകിയാണ് ശുശ്രൂഷകൾ നടന്നത്. വിജയ് ഇന്ന് പള്ളിയിൽ എത്തിയില്ല.
അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി.
നൂറുകണക്കിനാളുകൾ പള്ളിക്കുള്ളിൽ പ്രവേശിച്ചു. സ്ഥിതിഗതികൾ വഷളായതോടെ പള്ളി അധികാരികൾ ഇടപെട്ട് ആരാധകരോട് നിശബ്ദത പാലിക്കാനും പള്ളിയുടെ പവിത്രതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിജയ് ആത്മീയ യാത്രയിലാണ്. ഷിർദ്ദിയും തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രവും സന്ദർശിച്ച വിജയ് ശനിയാഴ്ച ഒരു പള്ളിയും ദർഗയും സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് ആരാധകർ കൂട്ടമായി എത്തിയത്.
