Kerala

എജ്യൂപോര്‍ട്ട് തൃശ്ശൂര്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എന്‍ട്രന്‍സ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്‍ട്ട് തൃശ്ശൂര്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ മന്ത്രിയും ആലത്തൂര്‍ എംപിയുമായ കെ രാധാകൃഷ്ണന്‍ ക്യാംപസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എജ്യൂപോര്‍ട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാന്‍ഷര്‍ അധ്യക്ഷത വഹിച്ചു.

NEET, JEE എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് AdAPT -അഡാപ്റ്റീവ് ലേര്‍ണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്‍ട്ട്. പരമ്പരാഗത NEET, JEE വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സമ്മര്‍ദ്ദരഹിതവും വിദ്യാര്‍ത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന എജ്യൂപോര്‍ട്ട് ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ഉറപ്പുനല്‍കുന്നു.

ഏറ്റവുമധികം കുട്ടികളെ JEE മെയിന്‍സ് എന്ന നേട്ടത്തില്‍ ആദ്യാവസരത്തില്‍ തന്നെ എത്തിക്കാന്‍ സഹായിച്ചതില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്താണ് എജ്യൂപോര്‍ട്ട്. ആദ്യ അവസരത്തില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ് എജ്യൂപോര്‍ട്ടില്‍ നിന്നും JEE മെയിന്‍സ് എന്ന സ്വപ്നലക്ഷ്യത്തിലെത്തിയത്. കൂടാതെ എജ്യൂപോര്‍ട്ടിന്റെ റസിഡന്‍ഷ്യല്‍ ക്യാംപസിലും ഓണ്‍ലൈനിലുമായി പരിശീലനം നേടിയ അന്‍പതോളം കുട്ടികളാണ് ഈ വര്‍ഷം JEE മത്സര പരീക്ഷയില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കിയത്.’എഞ്ചിനീയറിംഗ് ദി ഫ്യൂച്ചര്‍ ഓഫ് കേരള’ എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുകയും പഠനത്തില്‍ മുന്നാക്കം നില്‍ക്കുകയും ചെയ്യുന്ന മിടുക്കരായ കുട്ടികള്‍ക്ക് AIIMS, IIT പോലെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ്- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ആവശ്യമായ പരിശീലനം എജ്യൂപോര്‍ട്ട് ഈ വര്‍ഷം ആരംഭിക്കും. അര്‍ഹരായ 5000 ത്തോളം കുട്ടികള്‍ക്കാണ് എജ്യൂപോര്‍ട്ടിന്റെ ഈ പദ്ധതിയില്‍ പരിശീലനം നേടാന്‍ സാധിക്കുക. എജ്യുക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ വലിയൊരു സാമൂഹിക പ്രതിബദ്ധതയാണ് എജ്യൂപോര്‍ട്ട് ഈ ഉദ്യമത്തിലൂടെ നിര്‍വഹിക്കുന്നത്.

കോവിഡ് കാലത്ത്, പഠന പരിമിതികള്‍ നേരിട്ട എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്, തീര്‍ത്തും സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് യൂട്യൂബിലൂടെ മാത്രം എജ്യൂപോര്‍ട്ടിനൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ആറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനകം എജ്യൂപോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ചുരുങ്ങിയ കാലത്തിനിടെ നിരവധി അംഗീകാരങ്ങളാണ് എജ്യൂപോര്‍ട്ടിനെ തേടിയെത്തിയത്. ലണ്ടന്‍ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാര്‍ഡ്‌സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ രണ്ടാം സ്ഥാനം, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച എഡ് ടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ഈ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനം നേടിയിട്ടുണ്ട്. കേരളത്തിലെ മികച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എന്ന പ്രശംസയും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നിയമസഭാ പ്രസംഗത്തിനിടെ എജ്യൂപോര്‍ട്ടിന് ലഭിച്ചു.

ഈ കുറഞ്ഞ കാലയളവില്‍ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയെടുത്ത എജ്യൂപോര്‍ട്ട് ത്യശ്ശൂരില്‍ കൂടി ചുവടുറപ്പിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി, പൂര്‍ണ്ണമായും സൗഹൃദപരമായ ക്യാംപസാണ് തൃശ്ശൂരിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്. NEET, JEE, CUET എന്നീ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിങ് കൂടാതെ, ഈ വര്‍ഷം മുതല്‍ 7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി NEET, JEE ഫൗണ്ടേഷന്‍ ക്ലാസുകള്‍ കൂടി എജ്യൂപോര്‍ട്ട് നല്‍കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ എജ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ ഭാവി പദ്ധതികള്‍ വിശദീകരിച്ചു. മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു കെജെ, ഫോക്കസ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി മുഹമ്മദ് അമീര്‍, ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അജിത്ത് കുമാര്‍ രാജ എം, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി സാജന്‍, മുളംകുന്നത്തുകാവ് പഞ്ചായത്ത് മെമ്പര്‍ ഫ്രാന്‍സി ഫ്രാന്‍സിസ്, എജ്യൂപോര്‍ട്ട് ഡയറക്ടര്‍മാരായ ജോജു തരകന്‍, സിയാദ് ഇഎ എന്നിവര്‍ പങ്കെടുത്തു.

Story Highlights : eduport entrance coaching thrissur