Kerala

‘അക്രമങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി, മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് എസ്കോർട്ട് പോവുന്നത്’; വി ഡി സതീശൻ

Spread the love

നവകേരള സദസിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

നവകേരള സദസിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി. മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു.

സിപിഐഎം പ്രവർത്തകനെ നിലത്തിട്ട് ചവിട്ടി. ഇതും മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ഇവിടെ മഹാരാജാവിന്റെ എഴുന്നള്ളത്ത് നടത്തുകയാണെന്ന് പരിഹസിച്ചു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.തിരക്ക് അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കാണ് നേരം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ ചേരേണ്ടതാണ്. എല്ലാ രംഗത്തും കാണുന്നതാണ് ശബരിമലയിലും കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സജി ചെറിയാൻ വായ പോയ കോടാലിയാണ്. സജി ചെറിയാനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയാണ്. നാട്ടുകാരുടെ ചിലവിൽ സ്റ്റേജ് കെട്ടി ആഘോഷിക്കുന്നു. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മന്ത്രിമാർ ടൂർ നടത്തുന്നു. കേരളം അനാഥമായി. ധനമന്ത്രി എവിടെയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.