Thursday, February 12, 2026
Latest:
Uncategorized

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

Spread the love

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കേസ് വിധി പറയാന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജുവിന്റെ ആവശ്യം. മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍ എംഎല്‍എയായി തിരികെ എത്താനാവില്ലയെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വെല്ലുവിളിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. (Court order on appeal filed by Antony Raju on Monday)കേസില്‍ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി കഴിഞ്ഞയിടെ മരവിപ്പിച്ചിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കീഴ്‌കോടതി വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചത്. ഫെബ്രുവരി 6 ന് അപ്പീല്‍ ഹര്‍ജിയില്‍ വാദം ആരംഭിക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരുന്നത്.

ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍, നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്. മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിധി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ശിക്ഷാ വിധി തിരുവനന്തപുരം സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.