Kerala

ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ല, കരുതല്‍ മാത്രമാണ്’: വിവാദ പ്രസ്താവനയുമായി നടൻ രഞ്ജിത്ത്

Spread the love

ജാതീയമായ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ എന്നും ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ല, അത് മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍ മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. പുതിയ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ വിവാദ പരാമർശം. നടനെതിരെ വൻ വിമർശനമാണ് വിവദ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്.

”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത് പറഞ്ഞു. നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു.