Kerala

‘വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്, കേസെടുത്ത് ജയിലിലിടണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ ഫേസ് ബൂക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്. അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാൽ അതെ പാർട്ടിക്കാർ ആൾക്കൂട്ട കൊലപാതകം നടത്തും. ബല്ലാത്ത പാർട്ടി തന്നെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

സഖാവായത് കൊണ്ട് കിട്ടുന്ന പ്രിവിലേജാണ് വിനായകന് , കാരണം അത്തരത്തില്‍ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്‌ലേജ് അംബേദ്ക്കര്‍ തൊട്ട് കെ ആര്‍ നാരായണന്‍ വരെയുള്ളവര്‍ക്കോ, ദ്രൗപതി മുര്‍മ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവര്‍ക്കോ കിട്ടിയിട്ടില്ല. ഈ അടുത്തും രമ്യയുടെ നാടന്‍ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോള്‍ ഇപ്പോള്‍ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണില്‍ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ? എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.