‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി
സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു.ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു. ആർദ്ധം മിഷൻ പൊതുജനാരോഗ്യ സംവിധാനത്തെ ഉടച്ചുവാർത്തു. മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങളും വികസനത്തിന്റെ സ്വാദ് അറിഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയത്തിന് ഉചിതമായ മറുപടിയാണ് ഈ കഴിഞ്ഞ 10 വർഷങ്ങൾ. നാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലം ഉണ്ടാവു എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നല്ല മുന്നേറ്റത്തോടെ എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്.
ശബരിമല വിഷയം, എങ്ങനെ പ്രചരണം നടത്തണമെന്നുള്ളത് അതാത് മുന്നണികൾ ആണല്ലോ തീരുമാനിക്കേണ്ടത്. എൽഡിഎഫ് സർക്കാർ കൃത്യതയോടെ കൂടിയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം ഉയർന്നുവരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലോടുകൂടി. ശബരിമല വിഷയം ആര് പ്രചരണായുധമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. പത്മകുമാർ വിഷയത്തിൽ കുറ്റപത്രം വരാൻ വൈകി. എല്ലാം ഉത്തരവാദിത്വങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തി.
യുഡിഎഫ് ആർഎസ്എസ് ബന്ധം ആവർത്തിച്ചു മുഖ്യമന്ത്രി. എല്ലാ ഘട്ടത്തിലും ആർഎസ്എസുമായി ബന്ധമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചിരിക്കുന്നത്. എല്ലാവർക്കും എല്ലാം ഓർമ്മയുണ്ടാകുമല്ലോ. കോലീബി സഖ്യം ഒക്കെ എല്ലാവർക്കും അറിയാമല്ലോ. നേമത്ത് വിജയിച്ച് ബിജെപി അക്കൗണ്ട് തുറന്നല്ലോ. എങ്ങനെയാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്.
മറ്റൊരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവിന് വിജയിച്ചവരാൻ വേണ്ടി അല്ലേ കോൺഗ്രസും ബിജെപിയും നേമത്ത് ഡീൽ ഉണ്ടാക്കിയത്. അക്കാര്യം ആരും വിശ്വസിച്ചില്ല. എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് ഈ പറയുന്ന കോൺഗ്രസ്.രാഹുൽഗാന്ധി ബിജെപിയുടെ ബി ടീം. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
