‘ഇറാൻ കപ്പലിന് ഇന്ത്യ അഭയം നൽകിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ’; വിദേശകാര്യ മന്ത്രി
ഇറാൻ കപ്പലിന് ഇന്ത്യ അഭയം നൽകിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികർ കപ്പലിൽ ഉണ്ട്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് കപ്പൽ സഹായം തേടിയത് എന്നും എസ് ജയശങ്കർ പറഞ്ഞു. മട്ടാഞ്ചേരി കോൾ ബർത്തിൽ ആണ് കപ്പൽ നങ്കൂരം ഇട്ടിരിക്കുന്നത്.
കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാൻ തേടിയിരുന്നു. കപ്പലിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാൻ അനുമതി തേടിയത്. കപ്പലിൽ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചത്.അതേസമയം ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്.
