ക്രിക്കറ്റ് താരങ്ങളെയും ഒഫീഷ്യലുകളെയും രാജ്യ തലസ്ഥാനത്ത് എത്തിച്ചത് പ്രത്യേക ട്രെയിനില്‍
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന മാച്ചുകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങളെയും ഇവരോടൊപ്പം ഉള്ള മറ്റു സ്റ്റാഫുകളെയും സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ച് സര്‍ക്കാര്‍. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യല്‍സ്, കമന്റേറ്റര്‍മാര്‍, ബ്രോഡ്കാസ്റ്റ് ക്രൂ അംഗങ്ങള്‍, ഓപ്പറേഷന്‍സ് സ്റ്റാഫ് എന്നിവരെയാണ് ധരംശാലയില്‍ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
പാകിസ്താന്റേത് പ്രകോപന നടപടികൾ; ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടി; എല്ലാ ആക്രമണ ശ്രമങ്ങളെയും സൈന്യം നിർവീര്യമാക്കി
ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിർത്തി മേഖലയിലും പാകിസ്താൻ വെടിവെപ്പ് നടത്തി. 26 ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്താന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
അതിവേഗ മിസൈലുകൾ ഇന്ത്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടു. .പുലർച്ചെ 1.40നാണ് പാകിസ്താൻ അതിവേഗ മിസൈൽ ഉപയോഗിച്ചത്. സാധാരണ ജനജീവിതം തകർക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിക്കായി ഇന്ത്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ നിർവീര്യമാക്കി. പഞ്ചാബിലെ എയർബസുകൾ കേന്ദ്രീകരിച്ച് അതിവേഗ മിസൈലുകൾ പാകിസ്ഥാൻ പ്രയോഗിച്ചെന്നും ശ്രീ നഗറിലെ ആരാധനാലയങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
അതേസമയം പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത് ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങളും ആയുധ ശേഖര ഇടങ്ങളും ഇന്ത്യ തകർത്തു. പാക് പ്രകോപനം നേരിടാൻ സുസജ്ജമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യയ്ക്കകത്ത് വിഭജനം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പാകിസ്ഥാൻ സൈന്യം അതിർത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെ മാറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു.