Wednesday, April 23, 2025
Latest:
KeralaTop News

തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും, ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്; ജോൺ ബ്രിട്ടാസ്

Spread the love

വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് എം.പി ജോൺ ബ്രിട്ടാസ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേൽ ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലിൽ ഉടനീളം.മതത്തിന്റെ പേരിൽ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമം.ഹോളി ആഘോഷ സമയത്ത് ഉത്തർപ്രദേശിലെ മസ്ജിദുകൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചു.കേരളത്തിൽ ആറ്റുകാൽ പൊങ്കാല സമയത്ത് മതങ്ങളുടെ ഒരുമ കേന്ദ്രം കാണണം. ഇതാണ് കേരളത്തിന്റെ സംസ്കാരം.ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ട്. പക്ഷേ ജബൽപൂരിൽ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നു.

എമ്പുരാനിലെ മുന്ന എന്ന കഥാപാത്രത്തെ ഇവിടെ ഈ സഭയിൽ കാണാം. തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് പോലെ തന്നെ വൈകാതെ കേരളത്തിൽ തുറന്ന അക്കൗണ്ടും പൂട്ടിക്കും.മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ല. ഇത് ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രഖ്യാപനമാണ്. മുനമ്പത്ത് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്നുണ്ട്.കേരളത്തിൽ ഒരാൾക്കും ഭയത്തിൽ കഴിയേണ്ടി വരില്ല.ബിജെപിയുടെ മുതലക്കണ്ണീർ മനസ്സിലാക്കാൻ കഴിയുന്നവരാണ് മലയാളികൾ.ജനങ്ങളെ തുല്യരായി കാണുന്നവർ ദൈവങ്ങളെയും തുല്യരായി കാണണമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.