Top NewsWorld

ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി, 1000ത്തോളം പേർക്ക് പരിക്ക്

Spread the love

ലെബനോന് നേരെ ഇസ്രയേൽ തൊടുത്തുവിട്ട രൂക്ഷമായ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. 2006 ൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേൽ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനിൽ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങൾ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.

ആക്രമണത്തിന് മുൻപ് ഇസ്രയേലിൽ നിന്ന് 80000 ത്തോളം ഫോൺ കോളുകൾ എത്തിയെന്നും വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകാൻ ഈ സന്ദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും ലെബനോനിലെ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതിനിടെ വരും നാളുകൾ കൂടുതൽ സംഘർഷഭരിതമായിരിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവന മധ്യേഷ്യയിൽ സംഘ‍ർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് നൽകുന്നു. പേജർ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നുമുള്ള ഹിസ്ബുല്ലയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണ പരമ്പര ഇസ്രയേൽ നടത്തുന്നത്.