Kerala

കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ: ലിസ്റ്റ് ഉടൻതന്നെ പൂർത്തിയാകും’: എം ബി രാജേഷ്

Spread the love

കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ എന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലിസ്റ്റ് ഉടൻതന്നെ പൂർത്തിയാകും. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് കണ്ടെത്താനും പരിശ്രമം തുടരുന്നായി മന്ത്രി അറിയിച്ചു.

കേന്ദ്രസഹായം നിർബന്ധമായും ആവശ്യമായ സമയമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേസമയം ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. സർവമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ നടക്കുക.

മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആറാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. 359 പേരുടെ ജീവനാണ് ​ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തിയത്.മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നു.