National

പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തുഷാർ ഗാന്ധി

Spread the love

പൗരത്വ നിയമ ഭേദഗതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ ഗാന്ധി. വോട്ടർമാർക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. ആ ചതിയിൽ വീഴരുത് എന്നും തുഷാർ ഗാന്ധി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വികസനങ്ങളൊന്നും എടുത്ത് പറയാനില്ലാത്തത് കൊണ്ടാണ് ധ്രുവീകരണനീക്കം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിലൂടെ ഭരണഘടനയെ ഇല്ലാതാക്കാനാള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടനയെ ഒരിക്കലും ബിജെപിയുടെ ആശങ്ങൾ അംഗീകരിക്കുന്നില്ല. രാഷ്ട്രപതി ആയിരിക്കെയും മോദിയുടെ വേലക്കാരനായി പ്രവർത്തിച്ചയാളാണ് രാംനാഥ് കോവിന്ദ്. രാംനാഥ് കോവിന്ദിൽ നിന്ന് ഇങ്ങനെയൊരു റിപ്പോർട്ട് പ്രതീക്ഷിച്ചതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുതാര്യത ഉറപ്പാക്കാനും വികസനത്തിനും ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതിലൂടെ സാധിക്കുമെന്നും 2029ൽ ഇത് പ്രാവർത്തികമാക്കാമെന്നും രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാഷ്ട്രപതി ഭവനിലെത്തിയ സമിതി റിപ്പോർട്ട് നൽകിയത്. എട്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ 18,626 പേജുകളാണുള്ളത്. ലോക്‌സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്.

തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തിൽ 100 ​​ദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താം. തൂക്കുസഭ വരികയോ, ​​അവിശ്വാസ പ്രമേയം പാസാവുകയോ ചെയ്താൽ, ശേഷിക്കുന്ന അഞ്ച് വർഷത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.2024-ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുമ്പോൾ ലോക്സഭ, നിയസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ പ്രകാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. ഇതിൻ്റെ നിയമവശങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതുവഴി സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കും. കൂടാതെ ജനങ്ങളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നും സമിതി വിലയിരുത്തി.