Kerala

‘കരുണാകരൻ്റെ ലെഗസിയുമായി മുരളീധരൻ കൂടെയുണ്ട്’; തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് ശശി തരൂർ

Spread the love

പത്മജ പാർട്ടി വിട്ടുപോയത് വ്യക്തിപരമായ തീരുമാനമായി എടുത്താൽ മതിയെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. കരുണാകരൻ്റെ ലെഗസിയുമായി മുരളീധരൻ കൂടെയുണ്ട്. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്നും തരൂർ പ്രതികരിച്ചു.

ഇനി തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും. രാജ്യത്തിൻറെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. താൻ കൊണ്ടുവന്നതല്ലാതെ എന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്? എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. 20 സീറ്റും കോൺഗ്രസിന് ലഭിക്കും. താൻ 15 വർഷമായി പ്രവർത്തിക്കുന്നയാളാണ്. തനിക്ക് തിരുവനന്തപുരത്ത് പ്രത്യേക സ്വീകരണം വേണ്ടതില്ല എന്നും മുരളീധരൻ പറഞ്ഞു.

വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി ട്വൻ്റിഫോറിനോട് പറഞ്ഞു. വടകരയിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.