World

ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ മൃതദേഹവുമായി ബാങ്കിലെത്തി യുവതികള്‍

Spread the love

ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ മൃതദേഹവുമായി ബാങ്കിലെത്തി യുവതികള്‍. യുഎസിലെ ഒഹിയോയിലാണ് അക്കൗണ്ട് ഉടമയായ ആളുടെ മൃതദേഹവുമായി രണ്ട് യുവതികള്‍ ബാങ്കിലെത്തിയത്.
കാരെന്‍ കാസ്‌ബോം (63), ലോറീന്‍ ബീ ഫെറലോ (55) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രണ്ട് സ്ത്രീകള്‍ തങ്ങളെ വിളിച്ച് അജ്ഞാതനായ ഒരാളുടെ മൃതദേഹം അഷ്ടബുല കൗണ്ടി മെഡിക്കല്‍ സെന്റര്‍ എമര്‍ജന്‍സി റൂമില്‍ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഏറെ സമയത്തിന് ശേഷം മരിച്ചയാളുടെ വിവരങ്ങളുമായി അവരില്‍ ഒരാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു. 80 കാരനായ ഡഗ്ലസ് ലേമാന്‍ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
ലോറീനും കാസ്‌ബോമും താമസിച്ചിരുന്ന വീട്ടിലാണ് ലേമെനും താമസിച്ചിരുന്നത്. യുവതികളിലൊരാളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. മൂവരും ബാങ്കില്‍ നിന്ന് പണവും പിന്‍വലിക്കല്‍ സാധാരണമായിരുന്നു. യുവാവ് മരിച്ചതോടെ യുവതികള്‍ മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം കാറില്‍ കയറ്റി ബാങ്കിലേക്ക് കൊണ്ടുപോയി മരിച്ചയാളുടെ പേരിലുള്ള തുക പിന്‍വലിച്ചു. പണം പിന്‍വലിക്കുന്നതിനായി ബാങ്ക് ജീവനക്കാര്‍ക്ക് കാണത്തക്ക വിധത്തിലാണ് ലേമാന്റെ മൃതദേഹം വാഹനത്തില്‍ വച്ചിരുന്നത്. ഇടയ്ക്കിടെ പണം പിന്‍വലിക്കാന്‍ എത്താറുള്ളത് കൊണ്ടുതന്നെ ബാങ്ക് ജീവനക്കാര്‍ക്കും സംശയം തോന്നിയിരുന്നില്ല.